കുറ്റ്യാടി: (kuttiadynews.in) കുറ്റ്യാടിയിലെ രാസലഹരി -പെൺ വാണിഭക്കേസിൽ പോലീസ് കൂടി ആരോപണ വിധേയരായസ്ഥിതിക്ക് ഡി വൈ എസ് പിയുടെ നിയന്ത്രണത്തിൽ സ്പെഷൽ ടീം കേസ് അന്വേഷിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് മാസ്റ്റർ കുറ്റ്യാടി ആവശ്യപ്പെട്ടു.എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓഫീസ് ഡി വൈ എസ് പി മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ കേസിൽ റിമാന്റ് ചെയ്യപ്പെട്ട ചേക്കു എന്ന അജിനാസും ഭാര്യയും കൂടി എം ഡി എം എ നൽകി നിരവധി പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവിൽ പെൺകുട്ടി നൽകിയ കേസിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഇരകളുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം മാത്രം നടപടി സ്വീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ കേസ്പോയിക്കൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ ഈ അന്വേഷണം ക്രിയാത്മകമല്ല.


കുറ്റ്യാടി സ്റ്റേഷനെ മാറ്റി നിർത്തി പുതിയ ടീം ഈ കേസ് അന്വേഷിക്കേണ്ടതുണ്ട്. എന്നാലെ ഈ സെക്സ് വാണിഭ റാക്കറ്റിലെ പൊയ് മുഖങ്ങളെ പൊതുസമൂഹത്തിൽ എത്തിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം ഈ കേസും തേഞ്ഞ് മാഞ്ഞ് പോകാനാണ് സാധ്യതയെന്നും പോലീസ് നിഷ്പക്ഷവും സുതാര്യവുമായ രീതിയിൽ കേസ് അന്വേഷിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി എസ് ഡി പി ഐ സമര രംഗത്തുണ്ടാവുമെന്നും ഹമീദ് മാസ്റ്റർ വ്യക്തമാക്കി.
ജില്ലാ ട്രഷറർ നാസർ മാസ്റ്റർ, നാദാപുരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം തലായി എന്നിവർ മാർച്ചിൽ സംസാരിച്ചു. കല്ലാച്ചി റോഡിലെ ന്യൂക്ലിയർ ഹോസ്പിറ്റൽ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ സ്ത്രീകളുൾപെടെ നിരവധി പേർ പങ്കാളികളായി. മണ്ഡലം ജോയിന്റ് സെക്രട്ടറി ഹമീദ് കല്ലുമ്പുറം സ്വാഗതം പറഞ്ഞ പരിപാടിക്ക് എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. ആർ എം റഹീം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
High level team should investigate Kuttiadi drug women trafficking case SDPI